ഡല്‍ഹിയില്‍ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കേസ്; പൂജാരി കുറ്റം സമ്മതിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒൻപത് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധപൂര്‍വം മറവു ചെയ്ത സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള നാല് പ്രതികളാണ് കുറ്റം സമ്മതിച്ചത്. ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചു എന്ന് അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 2ന് ഡല്‍ഹിയിലെ കന്റോണ്മെന്റ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബലാത്സംഗത്തിനിടെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിനാലാണ് കുട്ടി മരണപ്പെട്ടത്. പൂജാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അയാള്‍ 1300ലധികം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വ്യക്തമായി.

അതുകൊണ്ട് തന്നെ ഇയാള്‍ ഒരു സെക്‌സ് അഡിക്ടാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നു. രാധേ ശ്യാം, കുല്‍ദീപ് സിംഗ്, സലിം അഹ്‌മദ്, ലക്ഷ്മി നാരായണ്‍ എന്നീ പ്രതികള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോക്‌സോ, പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, നിര്‍ബന്ധപൂര്‍വം തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

Top