ഭോപ്പാൽ: സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് ഒൻപത് വയസ്സുകാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽലാണ് സംഭവം. സിവിൽ വേഷത്തിലെത്തിയ ഒരു പൊലീസുകാരൻ ഉൾപ്പെടെയാണ് കുട്ടിയെ മർദനത്തിനിരയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്പെഷ്യൽ ആംഡ് ഫോഴ്സിന്റെ ആറാം ബറ്റാലിയനിലെ കോൺസ്റ്റബിളായ അശോക് ഥാപ്പയാണ് കുട്ടിയെ മർദിച്ച പൊലീസുകാരനെന്ന് ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലാണ് അക്രമികളെത്തിയത്. കുട്ടിയെ വലിച്ചിഴച്ച് മർദിക്കുന്നത് കണ്ട് തടയാനെത്തിയവരെയും ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചു.