Found explosives and money in the killed Maoist leader home

ഹൈദരാബാദ്: ഇന്നലെ തെലങ്കാനയില്‍ നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ച മുന്‍ മാവോയിസ്റ്റ് നേതാവ് നയീമുദ്ദീന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും കോടി കണക്കിന് രൂപ, ഒരു കൂട്ടം പെണ്‍കുട്ടികള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ പൊലീസ് കണ്ടെത്തി.

ഒപ്പം കോടികള്‍ വിലമതിക്കുന്ന വസ്തുക്കളുടെ രേഖയും കണ്ടെടുത്തിട്ടുണ്ട്. നാല്‍ഗോണ്ട, സൈബേരാബാദ് എന്നിവിടങ്ങളില്‍ നിന്നും ഇയാളുടെ നിരവധി കൂട്ടാളികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. നയീമിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

നഗരത്തിലെ പുപ്പാല്‍ഗുഡ പ്രദേശത്തുള്ള ഒളിസങ്കേതത്തില്‍ നിന്നും നാലു പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാര്‍ റെയ്ഡുകള്‍ക്കും മറ്റും എത്തുമ്പോള്‍ അവരെ തടയാനായി ഇവരെയായിരുന്നു ഉപയോഗിച്ചിരുന്നത്.

എന്നാല്‍ സെക്‌സ് റാക്കറ്റുമായുള്ള ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്ക് ഒപ്പം മറ്റ് പതിനൊന്നു സ്ത്രീകളെയും നയീമിന്റെ ഉള്‍പ്പെടെ നിരവധി കുട്ടികളെയും സങ്കേതങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയി. ഇരുന്നൂറോളും ഫോണുകളും സങ്കേതങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

Top