കേരള പോലീസിലെ 873 പേര്‍ക്ക് പിഎഫ്ഐ ബന്ധം; സർക്കാരിന് പട്ടിക കൈമാറി എൻഐഎ

തിരുനനന്തപുരം: കേരള പോലീസിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുള്ള പോലീസുകാരുള്ളതായി എൻ.ഐ.ഐ റിപ്പോർട്ട്. 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. പോലീസുകാരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ നേതാക്കളുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി മനസ്സിലാക്കി. ഹർത്താൽ സമയത്ത് പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ഇതിനുപിന്നാലെ ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. അതുപോലെ കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തി. ഇതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായി.

ഇത്തരം വിവരങ്ങളും ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചു വരികയാണ്. തുടർന്ന് ചില പോലീസ് ഉദ്യോഗസ്ഥർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സിവിൽ ഓഫീസർമാർ മുതൽ മുകളിലുള്ളവർക്ക് വരെ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇതിന്റെ രേഖകൾ അടക്കമാണ് സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ കൈമാറിയിരിക്കുന്നത്.

Top