kadakam pally case ; v.s satement

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചത് സിബിഐയ്ക്ക് തിരിച്ചടിയാണെന്ന് വി.എസ്.അച്യുതാനന്ദന്‍ .

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന്. സിബിഐയുടെ അന്തസ് കെടുത്തുന്ന നടപടികള്‍ ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും വി.എസ്. പറഞ്ഞു.

സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിയതിനു സിബിഐ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് കാണിച്ച് കോടതി കുറ്റപത്രം തിരിച്ചയച്ചിരുന്നു.

നേരത്തെ എഫ്‌ഐആറില്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു. ഇവരെ ഒഴിവാക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

2005-ല്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ച് കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയിട്ടുണ്ട്

Top