coppa america; argenteena in final

ഹൂസ്റ്റണ്‍: കോപ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍.

ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അമേരിക്കയെ തകര്‍ത്തത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റെക്കോര്‍ഡ് ഗോള്‍ നേട്ടത്തിനും സെമി ഫൈനല്‍ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. മെസിക്ക് പുറമെ ഗോന്‍സാലെ ഹിഗ്വുവെ രണ്ടും എക്യുവല്‍ ലെവസി ഒരു ഗോളും നേടി.

അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയത്.

ഗബ്രിേയല്‍ ബാസ്റ്റിറ്റൂട്ടയുടെ റെക്കോര്‍ഡ് ആണ് കോപ അമേരിക്കയില്‍ നേടിയ 55മത് ഗോളിലൂടെ മെസി പിന്നിലാക്കിയത്. 32ാം മിനിട്ടില്‍ തൊടുത്ത ഇടതുകാല്‍ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ റെക്കോര്‍ഡ് ഗോള്‍ പിറന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ അര്‍ജന്റീനയുടെ എക്യുവല്‍ ലെവസി ആദ്യ ഗോള്‍ നേടി. ലയണല്‍ മെസിയില്‍ നിന്ന് പിറന്ന പാസില്‍ മധ്യഭാഗത്തു നിന്ന് തൊടുത്ത ഹെഡറിലൂടെയാണ് ലെവസി ഗോള്‍ നേടിയത്.

32ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്റീന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ 53ാം മിനിട്ടില്‍ ഗോന്‍സാലെ ഹിഗ്വുവെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ഇടതു ഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ടാണ് അമേരിക്കന്‍ വല ചലിപ്പിച്ചത്. മത്സരം ഫൈനല്‍ വിസിലിലേക്ക് അടുക്കുമ്പോള്‍ അര്‍ജന്റീന നാലാമതൊരു ഗോളും നേടി.

86ാം മിനിട്ടില്‍ ഹിഗ്വുവൊ തന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. മെസി നല്‍കിയ പാസില്‍ ഹിഗ്വുവൊ തൊടുത്ത ഷോട്ട് എതിരാളികളുടെ വലയില്‍ പതിച്ചു.

ഫൗള്‍ ചെയ്ത അമേരിക്കന്‍ താരം ക്രിസ് വൊന്‍ഡലോസ്‌കി മഞ്ഞ കാര്‍ഡ് കണ്ടു.

വ്യാഴാഴ്ച നടക്കുന്ന കൊളംബിയചിലി മത്സരത്തിലെ വിജയി അര്‍ജന്റീനയെ ഫൈനലില്‍ നേരിടും. ജൂണ്‍ 27നാണ് ഫൈനല്‍.

Top