ഏഴുവയസുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി അമ്മ

ഡാലസ്: ഏഴു വയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിലായി. മകളെ 30ൽ കൂടുതൽ തവണ കുത്തിയ ട്രോയ്ഷെ മോൺ ഹാൾ എന്ന 23കാരിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. മാഡിസൺ പെട്രി എന്ന ഏഴുവയസുകാരിയാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.

ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയര്‍ സ്ട്രീറ്റിലെ വീട്ടിൽ വെച്ചാണ് ട്രോയ്ഷെ മകളെ കുത്തി കൊലപ്പെടുത്തിയത്. 16 വയസുള്ള സഹോദരനെ ഇവർ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. താൻ കുളിച്ചുകൊണ്ടിരിക്കെയാണ് കൂട്ടികൾ നിലവിളിക്കുന്നത് കേട്ടതെന്നാണ് ട്രോയ്ഷെയുടെ അമ്മ പറയുന്നത്.

യുവതിയുടെ അമ്മയും സഹോദരനെ ഇവരിൽ നിന്ന് കത്തിപിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഏഴു വയസുകാരിയുടെ ശരീരത്തിൽ ആവർത്തിച്ച് കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടികളെ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുപ്പതിൽ അധികം കുത്തുകൾ കണ്ടെത്തിയെന്ന് അധികൃതർ പറയുന്നു. പ്രതി കുറ്റസമ്മതിച്ചിട്ടുണ്ട്. ഡാലസ് കൗണ്ടി ജയിലിലടച്ചു. യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്നതിൽ വ്യക്തത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

Top