70-year-old rapes two, gets away with fine of Rs 82,000

rape

മുസഫര്‍ നഗര്‍: അഞ്ചു ആറും വയസുള്ള പിഞ്ചുബാലികമാരെ ബലാല്‍സംഗം ചെയ്ത കേസ് 82,000രൂപക്ക് ഒത്തുതീര്‍പ്പാക്കിയ ഗ്രാമപഞ്ചായത്തിന്റെ വിചിത്ര നടപടിക്കെതിരെ കുട്ടികളുടെ മാതാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ആടുകളെ മേക്കാനായി വയലിലേക്ക് പോയ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കി ഹരിചന്ദര്‍ ഷാ (70) തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടികളെ മാറി മാറി പീഡിപ്പിച്ച ശേഷം ഇയാള്‍ സ്ഥലം വിട്ടു.

പെണ്‍കുട്ടികളുട മാതാവ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

ശനിയാഴ്ച നടന്ന സംഭവത്തില്‍ വ്യാഴാഴ്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസര്‍ ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് 41,000 രൂപ വീതം നല്‍കി പ്രശ്‌നം ഒതുക്കിതീര്‍ക്കാന്‍ ഞായറാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഉത്തരവിട്ടു. കേസ് പിന്‍വലിക്കണമെന്നും രക്ഷിതാക്കളോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.

ഇതിനെതിരെ പെണ്‍കുട്ടികളുടെ മാതാവ് പരാതി നല്‍കി. ഗ്രാമവാസികളുടെ മുമ്പില്‍ വെച്ച് നഷ്ടപരിഹാരം വിധിച്ച പ്രതി ഹരിചന്ദര്‍, ഗ്രാമമുഖ്യയുടെ ഭര്‍ത്താവ് രാജു മിശ്ര, ഗ്രാമത്തിലെ ഒരു അഭിഭാഷകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എല്ലാ പ്രതികളും ഒളിവിലാണ്.

Top