പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തളളിയത് ഏഴ് ലക്ഷം കോടി; ആര്‍ ബി ഐ റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ കിട്ടാകടങ്ങള്‍ എഴുതിത്തളളിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് ലക്ഷം കോടി എഴുതിത്തളളിയെന്നാണ് ആര്‍ ബി ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ഇതില്‍ വായ്പാ തുകയുടെ അഞ്ചില്‍ നാല് ഭാഗവും എഴുതിത്തള്ളിയതും ഉള്‍പ്പെടുന്നു. എന്നാല്‍ ആരുടേയൊക്കെ വായ്പ തുകയാണ് എഴുതിത്തള്ളിയതെന്ന് വ്യക്തമല്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1,56,702 കോടി കിട്ടാക്കടമാണ് എഴുതിത്തള്ളിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. 2014 ല്‍ 5,55,603 കോടി രൂപ എഴുതിത്തള്ളിയെന്നത് വ്യക്തമാക്കുന്ന രേഖകളും കണക്കും റിസര്‍വ് ബാങ്ക് നേരത്തെ പുറത്തു വിട്ടിരുന്നു.

റിസര്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016-2017 കാലഘട്ടത്തില്‍ 1,08,374 കോടിയും, 2017-2018 ല്‍ 161,328 കോടിയും 2018-2019 ല്‍ ആദ്യ ആറ് മാസങ്ങളില്‍ 82,799 കോടിയും 2018-2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 64,000 കോടിയുമാണ് കിട്ടാക്കടങ്ങളില്‍ എഴുതിത്തള്ളിയത്.

Top