ഉത്തർപ്രദേശ്: ഉത്തര്‍ പ്രദേശില്‍ വീടിന് മുന്നില്‍ ഹോളി ആഘോഷിക്കുന്നതിനെ എതിര്‍ത്ത 60കാരിയെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നു. കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ മേവാതി തോലയിലായിരുന്നു സംഭവം.
വീടിന് മുന്നിലെ ഹോളി ആഘോഷത്തെ എതിര്‍ത്തതില്‍ പ്രകോപിതരായ അക്രമി സംഘം വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വൃദ്ധയെ കല്ലും വടിയും ഉപയോഗിച്ച് മര്‍ദിച്ചെന്ന് ഉത്തർപ്രദേശ് എഎസ്പി പ്രശാന്ത് കുമാര്‍ പ്രസാദ് പറഞ്ഞു.
വയോധികയെ രക്ഷിക്കാനെത്തിയ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും അക്രമി സംഘം മര്‍ദിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇവര്‍ ചികിത്സയിലാണ്.