മൂവാറ്റുപുഴയില്‍ അസം സ്വദേശിയായ 5 വയസുകാരിക്ക് ക്രൂര പീഡനം

rape123

കോട്ടയം: മൂവാറ്റുപുഴയില്‍ അഞ്ച് വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിന് ഇരയായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് മൂവാറ്റുപുഴ പൊലീസിന് കൈമാറും.

വയര്‍ വീര്‍ത്തുവരികയും വേദനയനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പോകുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാപിതാക്കള്‍ വിശദീകരിച്ചത്. കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. കഴിഞ്ഞ മാസം 27നാണ് മാതാപിതാക്കള്‍ കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ കുടലില്‍ മുറിവുകളുള്ളതായി വ്യക്തമായി. അടിയന്തര ശസ്ത്രക്രിയക്കായി നടത്തിയ കൂടുതല്‍ പരിശോധനയിലാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.

ലൈംഗിക അവയവങ്ങളില്‍ മാരകമായ ക്ഷതമേറ്റിട്ടുണ്ട്, മൂര്‍ച്ചയുള്ള വസ്തു കൊണ്ടുള്ള പരിക്ക് വ്യക്തമാണ്. കുട്ടിയുടെ മലദ്വാരത്തിലും രഹസ്യ ഭാഗത്തുമുള്ള മുറിവുകള്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റതല്ലെന്നും കണ്ടെത്തി. കൂടാതെ കുട്ടിയുടെ കാലും കൈയും ഏറെ നാള്‍ മുമ്പ് ഒടിഞ്ഞിരുന്നതായും കണ്ടെത്തി.

ശരീരത്തില്‍ മുറിവുകള്‍ ഉണങ്ങിയ പാടുകളുമുണ്ട്. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.കുട്ടിയുടെ ആരോഗ്യനില പൂര്‍ണ സ്ഥിതിയില്‍ എത്തിയതായി ബോര്‍ഡ് വിലയിരുത്തി. അതേ സമയം കുട്ടിയുടെ പൂര്‍ണ എക്‌സറേ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടതായാണ് ഡോക്ടര്‍മാരുടെ നിഗമനം.

 

Top