കനത്ത ചൂടില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ അഭയം പ്രാപിച്ച കുട്ടി മരിച്ചു

pune1

പൂന: കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ വഴിയില്‍ കിടന്ന കാറില്‍ കയറിയ കുട്ടി വിഷവായു ശ്വസിച്ച് മരിച്ചു. കരണ്‍ പാണ്ഡെയെന്ന് കുട്ടിയാണ് മരിച്ചത്. കാറിനുള്ളില്‍ അഞ്ചു മണിക്കൂറോളം അകപ്പെട്ടു പോയ കുട്ടി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. പൂനയിലെ ചക്കാനിലായിരുന്നു സംഭവം. കുട്ടിയുടെ മുഖത്തും കഴുത്തിലും പൊള്ളലിന്റെ പാടുകളുണ്ട്.

വീടിനു സമീപം കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു ചൂട് സഹിക്കാനാവാതെ കരണ്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയത്. എന്നാല്‍ ഉള്ളില്‍ കയറിയതും കാര്‍ ലോക്കായി. തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതെയായി.

കരണിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. കാറിന്റെ വാതില്‍ തകര്‍ത്ത് പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആഴ്ചകളായി വഴിയരികില്‍ ഉപേക്ഷിച്ചു കിടന്ന കാറിലാണ് കരണ്‍ കയറിയത്. കാറിന്റെ ഉടമയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Top