ഇന്ന് മാത്രം 468 മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനില്‍ നിന്ന് ബന്ധപ്പെട്ടെന്ന് നോര്‍ക്ക റൂട്ട്‌സ്

Norka cards

തിരുവനന്തപുരം: റഷ്യയുടെ യുക്രൈന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മടങ്ങിയെത്താന്‍ സഹായം തേടി മലയാളി വിദ്യാര്‍ത്ഥികള്‍. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ന് മാത്രം 468 മലയാളി വിദ്യാര്‍ഥികള്‍ യുക്രൈകനില്‍ നിന്ന് ബന്ധപ്പെട്ടെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഒഡീസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതലുള്ളതെന്ന് നോര്‍ക്ക വ്യക്തമാക്കി. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്.

ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി18, സൈപൊറൊസയ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 11, സുമി സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം. ആകെ 20ഓളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

Top