ഇ.പി.ജയരാജനെ ബോംബെറിഞ്ഞ കേസ്;38 ബിജെപി പ്രവര്‍ത്തകരെ വെറുതെവിട്ടു

കണ്ണൂര്‍: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 38 പ്രതികളെയാണ് വെറുതെ വിട്ടത്.

സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി – 4 വെറുതെ വിട്ടത്. ഇ.പി.ജയരാജന്‍
കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കെ 2000 ഡിസംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സി എ മുനീറും അഡ്വ. വിനോദ്കുമാര്‍ ചമ്പളോനുമാണ് ഹാജരായത്.

പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.

Top