വിയറ്റ്നാമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ; 37 മരണം ,40 പേരെ കാണ്മാനില്ല

ഹാനോയ് : ഉഷ്ണമേഖലാ വിഷാദത്തിന് ശേഷം വിയറ്റ്നാമിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 37 പേർ കൊല്ലപ്പെട്ടു.

40 പേരെ കാണാതാവുകയും നിരവധി വീടുകൾ തകരുകയും, കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു.

ആറു സെൻട്രൽ, വടക്കൻ പ്രവിശ്യകളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. വിയറ്റ്നാം ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഹൂ ബിൻഹിന്റെ വടക്കൻ പ്രവിശ്യയിൽ 11 പേർ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വടക്ക് നിൻ ബിൻ പ്രവിശ്യയിൽ 200000 പേരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു.

ഉഷ്ണമേഖലാ വിഷാദത്തിന് ശേഷം വിയറ്റ്നാമിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഓരോ വർഷവും
നൂറുകണക്കിന് ആളുകള്‍ക്ക് ജീവൻ നഷ്ടമാകുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും വിയറ്റ്നാമിലുണ്ടാകാറുണ്ട്.

റിപ്പോർട്ട് : രേഷ്മ പി.എം

Top