കോംഗോ നദിയില്‍ ബോട്ട് മറിഞ്ഞു; 36പേരെ കാണാതായി

കിന്‍ഷാസ: കോംഗോയില്‍ ബോട്ടുമറിഞ്ഞ് 36 പെരെ കാണാതായി. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് അപകടമുണ്ടായത്. യാത്രാമധ്യേയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. 76 പേരെ രക്ഷപ്പെടുത്തിയതായും അപകടകാരണം വ്യക്തമല്ലെന്നും ഡിആര്‍ കോംഗോ പോലിസ് അറിയിച്ചു. നഗരത്തില്‍നിന്ന് 100 മീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

ഹൈവേകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ജലഗതാഗതത്തെയാണ് കോംഗോയിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. ബോട്ടുകളുടെ ജീര്‍ണാവസ്ഥമൂലവും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍പേര്‍ സഞ്ചരിക്കുന്നതിനാലും അപകടങ്ങള്‍ ഇവിടെ പതിവാണ്. വേണ്ടതരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാലും നീന്തലറിയാത്തതിനാലും നിരവധി പേരാണ് മരണപ്പെടുന്നത്. ബോട്ട് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങല്‍ നല്‍കാത്തതും അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

Top