ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ മാംസ സംസ്‌കരണ ശാലയിലെ മാലിന്യ ടാങ്ക് ശുചിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു.
ബിഎസ്പി നേതാവ് ഹാജി ഷാഹിദ് അഖ്ലാക്കിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്.
മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഫാക്ടറി 2.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.