തൃശൂരില്‍ ചൂണ്ടയിടുന്നതിനിടെ വെള്ളത്തില്‍ വീണ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയടക്കം 2പേര്‍ മുങ്ങിമരിച്ചു

തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ തോട്ടില്‍ വീണ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനിയുള്‍പ്പെടെ രണ്ടുപേര്‍ മുങ്ങിമരിച്ചു.മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കല്‍ ജോര്‍ജിന്റെ മകന്‍ സുരേഷ്, സഹോദരന്റെ മകള്‍ ആന്റോസ് എന്നിവരാണു മരിച്ചത്.

തൃശൂര്‍-കാഞ്ഞാണി റോഡിലെ ചേറ്റുപുഴ പാലത്തിന്റെ സമീപത്തു തിങ്കളാഴ്ച വൈകിട്ട് ചൂണ്ടയിടുന്നതിനിടെയാണ് അപകടം. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ക്കു പരിക്കേറ്റു. ജോര്‍ജിന്റെ മകന്‍ രാജു, ഭാര്യ സിന്ധു എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജിലെ കന്പ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആന്റോസ്.

Top