2018ല്‍ 25000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് മിലിന്ദ്

നാഗ്പുര്‍:2018 ല്‍ ഘര്‍വാപസിയിലൂടെ ഇരുപത്തി അയ്യായിരം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാന്ദെ. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടന്നു വരികയാണെന്നും മിലിന്ദ് പരാന്ദെ പറഞ്ഞു.

മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുമാണ്. അതിനാല്‍ മതപരിവര്‍ത്തനം എളുപ്പമല്ലാതാക്കുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച് പി ആവശ്യപ്പെടുന്നുവെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാനായി പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Top