ഇരുപത്തിയഞ്ചുകാരിയായ യുവതി നവജാതശിശുവിനെ കൊന്ന് സൂക്ഷിച്ചത് ലോക്കറില്‍

newbaby

ടോക്കിയോ : ജപ്പാനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് നവജാതശിശുവിനെ കൊന്നു ലോക്കറില്‍ സൂക്ഷിച്ചത്. ടോക്കിയോയിലെ കഫേയിലുള്ള ലോക്കറിലാണു യുവതി മൃതദേഹം ബാഗിനുള്ളിലാക്കി വച്ചത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കഫേയിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ മാവോ ടോഗാവയെ പൊലീസ് അറസ്റ്റു ചെയ്തു.

കഫേയിലെ സ്വകാര്യ മുറിയില്‍ വച്ചാണ് മാവോ കുഞ്ഞിനു ജന്മം നല്‍കിയത്. സംഭവം പുറത്തറിയുമെന്ന് ഭയന്ന മാവോ കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കൊലയ്ക്കുശേഷം മൃതദേഹം സൂക്ഷിക്കാനായി ഇവര്‍ ലോക്കര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നാണു വിവരം.

Top