25 people were killed in the air strike in Syria, Russia

ഡമാസ്‌കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കെതിരെ റഷ്യന്‍ വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്കു പരിക്കേറ്റു. മരണസഖ്യ ഉയരാന്‍ സാധ്യതയുള്ളതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. അതേസമയം, ഷിയ നഗരമായ ഫോവയിലും കാഫ്രയയിലും വിമതര്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്നും ഒബ്‌സര്‍വേറ്ററി അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇഡ്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ സര്‍ക്കാരിനോട് അനുഭാവമുള്ള രണ്ടു ഷിയ നഗരങ്ങള്‍ ഒഴിച്ച് ബാക്കി പ്രദേശങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണ്.

Top