ലക്നൗ : ഉത്തർപ്രദേശിൽ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 2 പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. മുന്‍ ഗ്രാമത്തലവനും യുവതിയെ ബലാത്സംഗം ചെയ്തവരില്‍ ഉള്‍പ്പെടും.
യുവതി വീട്ടില്‍ ഒറ്റക്കായിരുന്ന സമയം വീട്ടില്‍ അതിക്രമിച്ചു കയറി തോക്കിന്‍ മുനയില്‍നിര്‍ത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്തു പറയരുതെന്ന് അക്രമികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.