‘മിനിമം ബാലൻസ് സൂക്ഷിച്ചില്ല’; 4 വർഷം കൊണ്ട് ബാങ്കുകൾ ഈടാക്കിയ പിഴ 21,044 കോടി

ന്യൂഡൽഹി : അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044 കോടി രൂപ. സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ പേരിൽ 8,289 കോടി രൂപയും എസ്എംഎസ് ചാർജായി 6,254 കോടി രൂപയും ഈടാക്കി.

ധനസഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് 2018നു ശേഷമുള്ള കണക്കുകൾ വിശദീകരിച്ചത്. മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കാൻ 2015 ലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

Top