വിഷമദ്യ ദുരന്തം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: പഞ്ചാബില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍, ബട്ടാല, താണ്‍ തരണ്‍ എന്നീ ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്.

സംഭവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാജമദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Top