ഷിംല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന ദിവസത്തെ പ്രചാരണം കൊഴിപ്പിക്കാനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് എത്തും.ഹിമാചൽ പ്രദേശിലേത് ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്നാണ് പുറത്തുവന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
അവസാന ദിനത്തിലും വാശിയേറിയ പ്രചാരണവുമായാണ് പാർട്ടികൾ മത്സര രംഗത്തുള്ളത്. നവംബർ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തുടർഭരണം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്തുണ്ട്.