കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി; സ്പൈസസ് ബോര്‍ഡിന് 120 കോടി

കൊച്ചി: മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴത്തിലെ രണ്ടാം പൊതു ബജറ്റില്‍ കേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്തി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. റബ്ബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും കോഫി ബോര്‍ഡിന് 225 കോടിയും ബജറ്റില്‍ വകയിരുത്തി.

സ്പൈസസ് ബോര്‍ഡിന് 120കോടിയും കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് 10 കോടിയും തോട്ടം മേഖലയ്ക്ക് 681.74 കോടിയും മത്സ്യബന്ധനമേഖലയ്ക്ക് 218.40 കോടിയും മാറ്റിവച്ചിട്ടുണ്ട്. പൊതു ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്.


ബജറ്റില്‍ കേരളത്തിന് ലഭിച്ചത്

1.ടീ ബോര്‍ഡിന് 200 കോടി

2.സ്പൈസസ് ബോര്‍ഡിന് 120 കോടി

3.കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് 10 കോടി

4.തോട്ടം മേഖലയ്ക്ക് 681.74 കോടി

5.സമുദ്രോല്‍പന്ന വികസനബോര്‍ഡിന് 77 കോടി

Top