കാഴ്ചക്കാരെ ഞെട്ടിച്ച മാമോദീസ മുക്കല്‍; അവസാനം പുരോഹിതന് പണികിട്ടി

റഷ്യ: ഒരു കുട്ടിയെ മാമോദീസ മുക്കുന്ന പുരോഹിതന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാമോദീസാ വെള്ളത്തില്‍ മുങ്ങാന്‍ ഭയന്ന കുട്ടിയെ പുരോഹിതന്‍ ബലം പ്രയോഗിച്ച് വെള്ളത്തില്‍ മുക്കുന്നതാണ് വീഡിയോ. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് പെണ്‍കുഞ്ഞിന് മാമോദീസ നല്‍കിയ പുരോഹിതന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പടിഞ്ഞാറന്‍ റഷ്യയിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം നടന്നത്. അവിടത്തെ സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ പുരോഹിതനായ ഇലിയ സെംറ്റിറ്റോയെയാണ് രണ്ട് വയസ്സായ പെണ്‍കുഞ്ഞിനെ ഞെട്ടിക്കുന്ന രീതിയില്‍ മാമ്മോദീസ മുക്കിയത്.

വെള്ളത്തില്‍ മുങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയുടെ കഴുത്തിലും തലയിലുമായി അമര്‍ത്തി പിടിച്ച് ബലമായി മുക്കുകയായിരുന്നു പുരോഹിതന്‍. ഒന്ന് കരയാനോ ശ്വസിക്കാനോ അനുവദിക്കാതെ പുരോഹിതന്‍ ചടങ്ങ് തുടര്‍ന്നു. ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതി തീരുമാനയിച്ചു. പടിഞ്ഞാറന്‍ റഷ്യയിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം നടന്നത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുരോഹിതനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പുരോഹിതന്‍ മനോരോഗിയാണെന്നും മനുഷ്യത്വം ഇല്ലാത്തയാളാണെന്നും ഇങ്ങനെ ഒരാള്‍ക്ക് ഈ പദവിയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലെന്നുമൊക്കെയാണ് വീഡിയോക്ക് താഴെ വന്ന കമന്റുകള്‍.

Top