കശ്മീർ: കശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.
സോപോറിലെ നാതിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ പുലർച്ചെ മൂന്നു മണിയോടെ ഭീകരർ സൈന്യത്തിനു നേർക്കു വെടിയുതിർത്തു.തിരിച്ചടിച്ച സുരക്ഷാ സേന രണ്ട് ഭീകരരെ വധിക്കുകയായിരുന്നു.
ഹിസ്ബുൾ കമാൻഡറായ സബ്സർ ഭട്ടിനെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചശേഷം സുരക്ഷാ സേനയ്ക്കു നേർക്കു തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നുണ്ട്. സബ്സർ ഭട്ടിന്റെ വധത്തിനുശേഷം കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച എട്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.