വധശ്രമം; വാടകക്കൊലയാളികളെ അതിസാഹസികമായി പിടികൂടി പൊലീസ്

ന്യൂഡല്‍ഹി: രണ്ട് പേരെ കൊല്ലാന്‍ മുംബൈയിലെ ഒരു വ്യവസായി ഏര്‍പ്പെടുത്തിയ വാടകക്കൊലയാളികളെ
പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ താജ് മുഹമ്മദ്, ഹരിയാനയിലെ പാനിപ്പത്ത് സ്വദേശി ലിയാകാത് അലി എന്നിവരാണ് പിടിയാലയത്. ഡല്‍ഹിയിലെ ഷഹ്ദരയില്‍ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് പേരെ കൊലപ്പെടുത്താന്‍ മുംബൈ വ്യവസായി വാടക കൊലയാളികള്‍ക്ക് പണം നല്‍കി ഏര്‍പ്പാടാക്കുകയായിരുന്നു. ഇതില്‍ ഒരു സ്ത്രീ വ്യവസായിയുടെ ബന്ധുവാണെന്നും പൊലീസ് പറഞ്ഞു.

അതിസാഹസികമായി വെടിവെപ്പിലൂടെയാണ് കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്ത്. ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന കൊലയാളികളെ പൊലീസ് തടഞ്ഞു. ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ പൊലീസും തിരിച്ച് വെടിവെച്ചു. വെടിവെപ്പില്‍ ഇതില്‍ ഒരാളുടെ കാലിന് പരിക്കേറ്റു.

സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും കൊലയാളികള്‍ക്ക് പണം നല്‍കിയത് വ്യവസായിയാണെന്നതിന് തെളിവ് ലഭിച്ചാല്‍ ഉടന്‍ അയാളെയും അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.

Top