പത്തൊമ്പതുകാരന്റെ ആത്മഹത്യ; പൊലീസിനെതിരെ യുവാവിന്റെ അച്ഛന്‍

ആലപ്പുഴ: ആലപ്പുഴ പാലക്കുളത്ത് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മരിച്ച അക്ഷയ് ദേവിന്റെ അച്ഛന്‍. കള്ളക്കേസില്‍ കുടുക്കിയതും പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങി മൂത്ത മകനെ മര്‍ദ്ദിച്ചതില്‍ മനംനൊന്തുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ സുധാകരന്‍ പറഞ്ഞു.

ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുള്ള അടിപിടി കേസിലാണ് അക്ഷയ് ദേവിനെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അക്ഷയ്‌ക്കൊപ്പം താനും മൂത്ത മകന്‍ അമല്‍ ദേവും സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. പരാതിക്കാരിയുടെ മുന്നില്‍ വച്ച് നോര്‍ത്ത് സ്റ്റേഷനിലെ എസ്‌ഐ ജോണ്‍ അസഭ്യം വിളിക്കുകയും മൂത്ത് മകനെ മര്‍ദ്ദിക്കുകയും ചെയ്തു. മോഷണക്കുറ്റമടക്കം ചുമത്തി തന്നെയും മകനെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു.

കുടുംബത്തിന്റെ പരാതിയില്‍ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് ഇന്നലെ വൈകീട്ടോടെയാണ് അക്ഷയ് ദേവ് ജീവനൊടുക്കിയത്.

Top