കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ കേസില്‍ 18 പേര്‍ അറസ്റ്റില്‍

കൊച്ചി: കളമശ്ശേരിയില്‍ തോക്കുകള്‍ പിടികൂടിയ കേസില്‍ 18 പേര്‍ അറസ്റ്റില്‍. എസ് എസ് വി സെക്യൂരിറ്റി ജീവനക്കാരായ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ സൂപ്പര്‍വൈസര്‍ വിനോദ് കുമാറും ഉള്‍പ്പെടുന്നു. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കഴിഞ്ഞദിവസം പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍ നിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് തോക്ക് പിടികൂടിയ സംഭവത്തിന് പിന്നാലെ പൊലീസ് പരിശോധ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ തോക്ക് പിടികൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

രജൗരിയില്‍ നിന്ന് കൊണ്ടുവന്ന തോക്കുകള്‍ കൊച്ചിയില്‍ ഉപയോഗിക്കുമ്പോള്‍ ഇവിടുത്തെ എടിഎമ്മിന്റെ അനുമതി കൂടി ആവശ്യമാണ്. എന്നാല്‍ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കശ്മീര്‍ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

 

Top