17-Year-Old’s Throat Slit In Public In Telangana

murder

ഹൈദരാബാദ്: തെലുങ്കാനയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌ 17 കാരിയെ പട്ടാപ്പകല്‍ വീട്ടിന് മുന്നില്‍ യുവാവ് കഴുത്തറുത്ത് കൊന്നു.

തെലുങ്കാന ഭൈന്‍സ സ്വദേശിനി സന്ധ്യയാണ് അതിദാരുണമായി നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേഷ്(22)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് കത്തിയുമായി എത്തിയ മഹേഷ് വീടിന് മുന്നില്‍വെച്ച് സന്ധ്യയുടെ കഴുത്ത് അറക്കുകയായിരുന്നു.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്ധ്യ. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. രക്തത്തില്‍ കുളിച്ചുവീണ സന്ധ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടുത്തിടെ അച്ഛനെ നഷ്ടപ്പെട്ട സന്ധ്യ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.

സന്ധ്യയുടെ അയല്‍വാസിയാണ് അറസ്റ്റിലായ മഹേഷ്. ഇയാള്‍ വിവാഹാഭ്യാര്‍ത്ഥനയുമായി സന്ധ്യയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു.

ഇത്ചൂണ്ടിക്കാട്ടി കുടുബം കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജനുവരിയില്‍ ഇയാള്‍ സന്ധ്യയുടെ വിവാഹനിശ്ചയം മുടക്കാന്‍ ശ്രമിച്ചിരുന്നെന്നു.

പരാതിയുടെ പേരില്‍ പൊലീസ് മഹേഷിനെതിരെ നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. ഇരു വിഭാഗത്തേയും വിളിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ച് വിടുകയായിരുന്നു.

Top