ന്യൂഡൽഹി : ഡൽഹിയിൽ ബലാത്സംഗ ശ്രമം പുറംലോകമറിയാതിരിക്കാന്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ദമ്പതികള്‍ കൊലപ്പെടുത്തി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് കുട്ടിയുടെ അമ്മാവനാണ്. ഇക്കാര്യം പെണ്‍കുട്ടി പുറത്തു പറയാതിരിക്കാന്‍ ഇയാളും ഭാര്യയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി, മൃതദേഹം പെട്ടിലാക്കുകയായിരുന്നു.
കൊലപാതകം നടന്നത് കഴിഞ്ഞ മാസമാണ്. 51കാരനായ അമ്മാവൻ വകീല്‍ പൊഡര്‍ക്കും 45കാരിയായ പൊഡറുടെ ഭാര്യയ്ക്കുമൊപ്പമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ ഒക്ടോബര്‍ 23 മുതല്‍ കാണാന്‍ ഇല്ലായിരുന്നു. കുട്ടിയുടെ മൃതദേഹം ഇവരുടെ വീട്ടിലെ കട്ടിലിനോട് ചേര്‍ന്നുളള പെട്ടിയില്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഭിക്ഷാടകയാണ് പൊഡറുടെ ഭാര്യ. ഒക്ടോബര്‍ 23ന് ഭിക്ഷാടനം കഴിഞ്ഞ് ഉച്ചയ്ക്ക് തിരിച്ചുവന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു അനാഥാലയത്തിലാക്കിയെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി.
അന്വേഷണത്തില്‍ പെണ്‍കുട്ടി ഗാസിയാബാദിലെ അനാഥാലയത്തില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ബിഹാറിലെ ഒരു ബസ്റ്റാന്റില്‍ വച്ച് പൊഡറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിക്ക് മുൻപിൽ ഹാജരാക്കി. പെൺകുട്ടി തന്റെ സഹോദരിയുടെ കുട്ടിയാണെന്നും അവളുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി. ഒക്ടോബര്‍ 23 ന് പൊഡര്‍ പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകായിരുന്നു. ശേഷം കട്ടിലിനോട് ചേര്‍ന്നുള്ള പെട്ടിയില്‍ അടച്ചു. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി, എന്നാല്‍ അതിന് സമയം ലഭിച്ചില്ല.