18 year girl hit by train while escaping from a rap attempt

rape

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തെ അതിജീവിച്ച് രക്ഷപ്പെടുന്നതിനിടെ 18കാരി തീവണ്ടി കയറി മരിച്ചു.

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏതാണ്ട് 5.30ന് ഗ്രാമത്തിലെ രണ്ട് പുരുഷന്‍മാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടി പ്രാഥമിക കൃത്യം നിര്‍വഹിക്കാനായി പുറത്ത് പോയപ്പോഴാണ് പൊണ്‍കുട്ടിക്ക് നേരെ പിഡന ശ്രമമുണ്ടായത്‌.
എന്നാല്‍ ബലാത്സംഗശ്രമത്തെ ചെറുത്തു കൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടോടിയത് റെയില്‍വേ ട്രാക്കിലേക്കായിരുന്നു. ഓടുന്നതിനിടയില്‍ തീവണ്ടിയിടിച്ച് മരിക്കുകയായിരുന്നു.

യഥാര്‍ഥ സംഭവം എന്താണെന്ന നിഗമനത്തില്‍ ഇതുവരെ പൊലീസിന് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ആദ്യം പൊലീസിനോട് പറഞ്ഞത് രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീവണ്ടിക്ക് മുന്നിലേക്ക് എറിയുകയായിരുന്നുവെന്നാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ശവസംസ്‌കാരത്തിന് ശേഷമാണ് പിതാവ് വീണ്ടും ആരോപണവുമായി വന്നതെന്നും പൊലീസ് പറയുന്നു.

ഉത്തരേന്ത്യയിലെ ഭൂരിഭാഗം ഗ്രാമത്തിലെ വീടുകള്‍ക്കും കക്കൂസുകളും കുളിമുറികളുമില്ലാത്തതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഇവിടെ സാധാരണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്തെ 1.12 കോടി വീടുകളില്‍ 52 ശതമാനത്തിനു കക്കൂസുകളില്ല. സ്വച്ഛ് ഭാരതില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം കക്കൂസുകള്‍ രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Top