trump explation about migrtaion united states

trump

വാഷിങ്ടന്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു അമേരിക്കയില്‍ പ്രവേശന അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

അമേരിക്കയുടെ മതേതര സ്വാതന്ത്യം സംരക്ഷിക്കാനായിരുന്നു തന്റെ നടപടിയെന്നു ട്രംപ് പറഞ്ഞു. വിവിധ രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്‍മാരും പങ്കെടുത്ത ചടങ്ങിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

ലോകത്താകെ പ്രശ്‌നങ്ങളാണെന്നും തന്റെ രാജ്യത്തെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ ലോകത്ത് നടക്കുന്ന അക്രമങ്ങളില്‍ അപലപിച്ച ട്രംപ്, അത്തരം അക്രമങ്ങള്‍ തടയാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഓര്‍മിപ്പിച്ചു.

മതമേലധ്യക്ഷന്‍മാരെയും വിവിധ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ വിലക്കിയിരുന്ന ജോണ്‍സണ്‍ നിയമം പുനപരിശോധിക്കേണ്ട കാലം അതിക്രമിച്ചു.

അമേരിക്കന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്ന ഏവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നു.

കുടിയേറ്റക്കാരായവരെല്ലാം അമേരിക്കയെ ബഹുമാനിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ സംവിധാനമൊരുക്കുമെന്നും പറഞ്ഞാണ് ട്രംപ് പറഞ്ഞു.

Top