wont allow h1b visa holders to replace us workers donald trump

വാഷിങ്ടണ്‍: അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരമായി വിദേശിയരെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാാധിക്കുന്ന എച്ച്1 ബി (H_1B) വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

വിദേശികളെ വിദഗ്ധ തൊഴിലുകളില്‍ എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി നിയമിക്കാനനുവദിക്കുന്ന പ്രത്യേക വിസാ നിയമമാണ് എച്ച1ബി. ഇത്തരം വിസയില്‍ ജോലിക്കെത്തുന്ന വിദേശികള്‍ തദ്ദേശീയരെ മാറ്റിക്കൊണ്ട് ജോലി ചെയ്യുന്നത് അനുവദിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഈ നിയമം നിലവില്‍ വരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. ഡിസ്‌നി വേള്‍ഡ് പോലുള്ള പ്രമുഖ കമ്പനികളില്‍ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അമേരിക്കക്കാരായ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. വിദേശ തൊഴിലാളികളെ ഉപയോഗിച്ച് സ്വദേശികളെ മാറ്റിനിര്‍ത്തുന്നതായി അവരില്‍ നിന്ന് മനസിലായി. ഇത് അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.

പ്രമുഖ കമ്പനിയായ ഡിസ്‌നി വേള്‍ഡും മറ്റ് രണ്ട് ഔട്‌സോര്‍സിങ് കമ്പനികളും സ്വദേശികളെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തില്‍ വിദേശികളായവരെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് ട്രംപ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

നിയമവിരുദ്ധമായി എമിഗ്രേഷനില്ലാതെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഇതു വഴി മയക്കുമരുന്നിന്റെ അതി പ്രസരം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Top