paytm; rahul gandi

rahul gandhi

ന്യൂഡല്‍ഹി: പേടിഎം എന്നാല്‍ പേടു മോദിയെന്നാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് പരിഷ്‌കരണത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിന്ന് ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് മോദിയുടെ മണ്ടന്‍ തീരുമാനമാണെന്നും രാഹുല്‍ പരിഹസിച്ചു.

ഇത് ധീരമായ തീരുമാനമല്ല, യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടന്‍ തീരുമാനമാണ്. ചില കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.

നോട്ട് പരിഷ്‌കരണം ഒരു മാസം പിന്നിടുമ്പോള്‍ സമ്പൂര്‍ണ പരാജയമായി മാറിക്കഴിഞ്ഞു. സാമ്പത്തിക മേഖല അപ്പാടെ തകര്‍ന്നു.

രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയും മരിച്ചുവീഴുകയും ചെയ്യുമ്പോള്‍ മോദി ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച. പക്ഷേ അതിന് സര്‍ക്കാരും മോദിയും തയാറല്ല. പാര്‍ലമെന്റില്‍ നിന്ന് മോദി ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും തീരുമാനം തിരിച്ചടിയായി. ആദ്യം മോദി പറഞ്ഞു കള്ളപ്പണത്തിനെതിരായ നീക്കമാണെന്ന്. പിന്നെ പറഞ്ഞു കള്ള
നോട്ട് പിടിക്കാനാണെന്ന്. ഇപ്പോള്‍ മോദി പറയുന്നത് കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയ്ക്കായിരുന്നു ഈ നടപടിയെന്ന്. കാഷ് ലെസ് സമ്പദ് വ്യവസ്ഥയെന്നാല്‍ കുറച്ച ആളുകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഏര്‍പ്പാട് മാത്രമാണെന്നും മോദി പറഞ്ഞു.

നോട്ട് പിന്‍വലിക്കലിന്റെ 30 ാം ദിവസമായ ഇന്ന് പ്രതിപക്ഷം കരിദിനമായി ആചരിക്കുകയാണ്. ‘തീരുമാനം പ്രഖ്യാപിച്ച മോദി ആദ്യം ആവശ്യപ്പെട്ടത് അഞ്ച് ദിവസമായിരുന്നു. പിന്നെ അത് അഞ്ചാഴ്ചയെന്നായി. ഇപ്പോള്‍ 50 ദിവസം കാലാവധി പറയുന്നു. ഒരു മാസം കൊണ്ട് 50 ശതമാനം പ്രശ്‌നം പോലും പരിഹരിക്കപ്പെട്ടില്ലെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.

Top