പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു, യുവാവിന് വധശിക്ഷ

അബുദാബി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക്ക്പൗരന് വധശിക്ഷ. 19 മാസം നീണ്ട വാദത്തിന് ശേഷമാണ് അന്തിമവിധി പുറപ്പെടുവിച്ചത്.

2017 മേയിലാണ് കുട്ടിയെ പീഡനത്തിരയാക്കി കൊന്നത്. കൃത്യം നടത്തുന്നതിന് വളരെക്കാലം മുന്‍പ് പ്രതി കുട്ടിയുടെ മാതാപിതാക്കളുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കുട്ടിയോടും വളരെ വാത്സല്യപൂര്‍വമായിരുന്നു പെരുമാറിയിരുന്നത്.

വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്ന ഇയാള്‍ കുട്ടി പള്ളിയില്‍ പോകുന്നതും വരുന്നതുമായ സമയം മനസിലാക്കി വെച്ചു. കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്ക് വരുന്ന സമയം നോക്കി, പര്‍ദ്ദ ധരിച്ചെത്തി വന്ന് കുട്ടിയെ കടത്തിക്കൊണ്ട് പോയി. കെട്ടിടത്തിന് മുകളില്‍ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി. പീന്നീട് കുട്ടിയെ കൊന്ന് കെട്ടിത്തൂക്കി.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൃത്യം വെളിപ്പെട്ടത്. പ്രതി മാനസിക രോഗിയാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ തെളിവുകള്‍ എല്ലാം എതിരായ സാഹചര്യത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു.

Top