അഹമ്മദാബാദ്: 11 ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ പിടിയിലായതായി ഇന്ത്യന്‍ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു. അതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാന്‍ സുരക്ഷാ വിഭാഗമാണ് ഇവരെ പിടികൂടിയിരിക്കുന്നത്. തീരദേശ സുരക്ഷാ മേധാവി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മയ്സബ മാ, സഫീന അൽ താഹിരി എന്നീ രണ്ട് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ പാക്കിസ്ഥാന്‍ തടഞ്ഞുവച്ചിരുന്നു. ഇതിലുണ്ടായിരുന്ന 19 പേരെ ഇന്ത്യന്‍ സുരക്ഷാ സംഘം രക്ഷപ്പെടുത്തി.
അറബിക്കടലിലെ ഗുജറത്ത് ഭാഗത്തു നിന്നാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടിയത്. ഇരു രാജ്യങ്ങളുടെയും മത്സ്‌യബന്ധന നിരോധന മേഖലയില്‍ കടന്നതിനാണ് പാക്കിസ്ഥാന്‍ ഇവരെ പിടികൂടിയത്. 11 പേരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.