kodiyeri balakrishnan against rss

kodiyeri

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ആര്‍എസ്എസ് വീണ്ടും കണ്ണൂരില്‍ കൊലക്കത്തി ഉയര്‍ത്തിയിരിക്കുകയാണെന്നും ക്രൂരമായാണ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ് ബുക്കിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

മാര്‍ക്‌സിസ്റ്റ് അക്രമമെന്ന് പറഞ്ഞ് രാജ്യവ്യാപകമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തുന്ന വേളയിലാണ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം.

അഞ്ച് മാസത്തിനിടെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആര്‍എസ്എസ് പൈശാചികത, കണ്ണൂരില്‍ വീണ്ടും കൊലക്കത്തി ഉയര്‍ത്തിയിരിക്കുന്നു. അത്യന്തം ക്രൂരമായാണ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആര്‍എസ്എസുകാര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ കള്ളുഷാപ്പ് തൊഴിലാളിയുമായ കുഴിച്ചാലില്‍ മോഹനനെയാണ് ആര്‍ എസ് എസ് നരാധമന്മാര്‍ കൊലപ്പെടുത്തിയത്.

മാര്‍ക്‌സിസ്റ്റ് ആക്രമമെന്ന് പറഞ്ഞ് രാജ്യവ്യാപകമായി ആര്‍എസ്എസ് സംഘപരിവാര്‍ പ്രചാരണം നടത്തുന്ന വേളയിലാണ് സഖാവ് മോഹനനെ ആറംഗ ആര്‍എസ്എസ് സംഘം ഷാപ്പില്‍ കയറി വെട്ടികൊന്നത്. അഞ്ച് മാസത്തിനിടെ കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.

സഖാവ് മോഹനന് അന്ത്യാഭിവാദ്യങ്ങള്‍. ലാല്‍സലാം.

Top