ലഭ്യമാകുന്ന പത്തിലൊന്ന് ശതമാനം മരുന്നുകൾ വ്യാജം ; ലോകാരോഗ്യ സംഘടന

ജനീവ: രാജ്യങ്ങളിൽ വിറ്റഴിക്കുന്ന മരുന്നുകളിൽ പത്തിലൊന്ന് ശതമാനവും വ്യാജമെന്ന് ലോകാരോഗ്യ സംഘടന.

ഇക്കാരണത്താൽ പതിനായിരക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുന്നുവെന്നും , ആഫ്രിക്കയിൽ കുട്ടികൾക്ക് ന്യൂമോണിയ, മലേറിയപോലുള്ള രോഗങ്ങൾക്ക് നൽകുന്നത് ഫലപ്രദമല്ലാത്ത ചികിത്സകളാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് മരുന്നുകൾ സംബന്ധിച്ച വിവരം പുറത്തിറക്കിയത്.

2013മുതല്‍ ലോകാരോഗ്യ സംഘടന നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്.

ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ കൃത്യമല്ലെന്നും , ഇതിനേക്കാൾ കൂടുതൽ മരുന്നുകൾ വ്യാജമായി ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യുന്നുമുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

Top