കുവൈത്തിൽ പത്ത് ഇന്ത്യക്കാർ വധശിക്ഷ കാത്തു കഴിയുന്നതായി റിപ്പോർട്ട്

Hang

കുവൈത്തില്‍ പത്തു ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോര്‍ട്ട്. വധശിക്ഷ വിധിക്കപ്പെട്ട പത്ത് പേര്‍ ഉള്‍പ്പെടെ 498 ഇന്ത്യന്‍ തടവുകാര്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നായാണ് വിവരം.

അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്.

വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയുള്ള കണക്കാക്കാണിത്.

ആകെയുള്ള 498 ഇന്ത്യന്‍ തടവുകാരില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നീങ്ങനെ ശിക്ഷയുള്ളവരാണ് അധികവും. എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.

ജയില്‍പുള്ളികളുടെ എണ്ണം കുറക്കാന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശതടവുകാരുടെ ശിക്ഷ ബാക്കി നാട്ടിലെ ജയിലുകളില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചും തീരുമാനമാവേണ്ടതുണ്ട്.

Top