ഗവര്‍ണര്‍ അമിത് ഷായുടെ വാടക കൊലയാളിയെപ്പോലെ പ്രവര്‍ത്തിക്കുന്നു; പത്ത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അമിത് ഷായുടെ വാകട കൊലയാളിയെപ്പോലെയാണ് കോഷ്യാരി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

മഹാരാഷ്ട്രയിലെ അട്ടിമറി നീക്കത്തിലെ ഭരണഘടനപരവും നിയമപരവുമായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നിര്‍ണായകമായ പത്തുചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എപ്പോള്‍ അവകാശവാദം ഉന്നയിച്ചു? ദേവേന്ദ്ര ഫഡ്നാവിസിനെ എത്ര ബിജെപി, എന്‍സിപി എംഎല്‍എമാരാണ് പിന്തുണക്കുന്നത്? പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് രാത്രിയിലെ ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഗവര്‍ണര്‍ സ്ഥിരീകരിച്ചത്? രാഷ്ട്രപതി ഭരണം എപ്പോഴാണ് പിന്‍വലിച്ചത്? എത്രമണിക്കാണ് കേന്ദ്ര മന്ത്രിസഭ യോഗം നടന്നതെന്നും ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സുര്‍ജേവാല ചോദിച്ചു.

രാഷ്ട്രപതി ഭരണം നീക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ സമയം ? അത് അംഗീകരിക്കുന്നത് എപ്പോഴാണ്? എപ്പോഴാണ് ഗവര്‍ണര്‍ ഫഡ്നാവിസിനെയും അജിത്ത് പവാറിനെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുന്നത്? ഒരു സ്വകാര്യ ചാനല്‍ ഒഴികെ, ദൂരദര്‍ശനെയോ മറ്റ് സ്വകാര്യ ചാനലുകളെയോ ജനങ്ങളെയോ മഹാരാഷ്ട്ര ചീഫ് ജസ്റ്റീസിനെയോ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? സത്യപ്രതിജ്ഞ ചെയ്തു എന്നല്ലാതെ എപ്പോള്‍ ഫട്നാവിസ് സര്‍ക്കാര്‍ രൂപീകരിക്കും തുങ്ങിയ ചോദ്യങ്ങളും സുര്‍ജേവാല ഉന്നയിച്ചു. രാഷ്ട്രീയ നാടകത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിയമപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Top