സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട്

ക്രൈസ്റ്റ്ചര്‍ച്ച്: സ്‌കോട്‌ലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഓസ്‌ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന് ഇത് ആശ്വാസ ജയമായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡിന് തുടക്കത്തില്‍ തന്നെ പതറുകയായിരുന്നു.

42.2 ഓവറില്‍ 184 റണ്‍സിന് സ്‌കോട്ടിഷ് പോരാട്ടവീര്യം അവസാനിച്ചു. 71 റണ്‍സ് നേടിയ കെയ്ല്‍ കോട്‌സര്‍ മാത്രമാണ് സ്‌കോട്‌ലന്‍ഡ് നിരയില്‍ പൊരുതിയത്.

നേരത്തെ മൊയിന്‍ അലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 107 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 128 റണ്‍സ് നേടിയ അലി ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഇയാന്‍ ബെല്‍ (54) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള 171 റണ്‍സ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍(46), ജോസ് ബട്‌ലര്‍(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്‌കോട്ട്‌ലന്‍ഡിനായി ജോഷ് ഡെവി നാലു വിക്കറ്റു വീഴ്ത്തി.

സെഞ്ചുറിക്ക് പുറമേ രണ്ട് വിക്കറ്റും നേടിയ മൊയിന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

Top