പേയ്‌മെന്റ് സീറ്റ് വിവാദം:പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐ വിട്ടു

തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പേയ്‌മെന്റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് രാമചന്ദ്രന്‍ നായരെ തരം താഴ്ത്തിയിരുന്നു. പ്രാഥമിക അംഗത്വം ഉള്‍പ്പെടെ സി.പി.ഐയിലെ എല്ലാ സ്ഥാനങ്ങളും ഒഴിയും.

പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മുഴുവന്‍ പ്രതിയാക്കണം. ഈ ആവശ്യം ഉന്നയിച്ച് ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പന്ന്യന്‍ രവീന്ദ്രനെ സെന്‍ഷ്വര്‍ ചെയ്തിരുന്നു. സി.കെ ചന്ദ്രപ്പന് ശേഷം സി.പി.ഐ സ്ഥാപിത താല്‍പര്യക്കാരുടെ കയ്യിലായിരിക്കുകയാണെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Top