സിസ്റ്റര്‍ ജോസ് മരിയയുടെ മരണം;തലയ്‌ക്കേറ്റ അടി മൂലമെന്ന് റിപ്പോര്‍ട്ട്

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി സതീഷ് ബാബു കൊലപ്പെടുത്തിയ ചേറ്റുതോട് എസ്.എച്ച് മഠം അംഗമായ സിസ്റ്റര്‍ ജോസ് മരിയയുടെ (81) മരണം തലയ്ക്കടിയേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ അടിയേറ്റ പാടുകളും മൃതദേഹത്തില്‍ കണ്ടെത്തി. കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ജോസ് മരിയയെ കൊലപ്പെടുത്തിയത് താനാണെന്ന് അമല വധക്കേസിലെ പ്രതി സതീഷ് ബാബു നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ഏപ്രില്‍ 17നു വെളുപ്പിനാണ് സിസ്റ്റര്‍ ജോസ് മരിയയെ മഠത്തിലെ മുറിയില്‍ തലയ്ക്കു മുറിവേറ്റു രക്തം വാര്‍ന്ന മരിച്ച നിലയില്‍ കണ്ടെത്തിയത് കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്നു കരുതി മഠം അധികൃതര്‍ 18നു മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

Top