ആലപ്പുഴ: സരിത എസ്. നായരുടെ രഹസ്യമൊഴി അട്ടിമറിച്ചതു മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയ അജ്ഞാതന്‍ പ്രദീപായിരുന്നെന്നും അദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മൊഴി നാലു പേജാക്കി ചുരുക്കിയതെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.