ശ്രീലങ്ക 183 റണ്‍സിന് പുറത്ത്; അശ്വിനു 6 വിക്കറ്റ്

ഗാലെ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് പുറത്ത്. ആര്‍.അശ്വിന്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി. അമിത് മിശ്രയ്ക്ക് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും ചാണ്ടിമാലിനും അര്‍ധസെഞ്ചുറി നേടി.ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക തുടക്കം മുതല്‍ തകര്‍ച്ചയെ നേരിട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രം എത്തിയപ്പോഴെ ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെയും കുശാല്‍ സില്‍വയും പവലിയനില്‍ തിരിച്ചെത്തി.

13.4 ഓവറുകള്‍ പന്തെറിഞ്ഞ അശ്വിന്‍ 46 റണ്‍സ് നല്‍കി ആറു വിക്കറ്റുകള്‍ വീഴ്ത്തി. തിരിമാനേ (13), സംഗക്കാര (അഞ്ച്), മാത്യൂസ് (64), മുബാറക് (പൂജ്യം), പ്രസാദ് (പൂജ്യം), ഹെറാത്ത് (23) എന്നിവര്‍ അശ്വിന്റെ ഇരകളായി. അമിത് മിശ്ര രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും വരുണ്‍ ആരോണും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Top