വേഗമേറിയ വനിതയെന്ന നേട്ടം ഷെല്ലി ആന്‍ ഫ്രേസര്‍ നിലനിര്‍ത്തി

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയെന്ന നേട്ടം ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ നിലനിര്‍ത്തി. ബെയ്ജിംഗില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഷെല്ലി ആന്‍ ഫ്രേസര്‍ വീണ്ടും വേഗറാണിയായത്. 10.76 സെക്കന്‍ഡിലായിരുന്നു ഷെല്ലിയുടെ ഫിനിഷ്.

ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ ജമൈക്കന്‍ താരത്തിന്റെ മൂന്നാം സ്വര്‍ണമാണിത്. നെതര്‍ലന്‍ഡ്‌സിന്റെ ഡാഫ്‌നി ഷിപ്രേഴ്‌സാണു രണ്ടാം സ്ഥാനത്ത്. 10.81 സെക്കന്‍ഡിലാണു ഡാഫ്‌നി ഓടിയെത്തിയത്. യുഎസ് താരം ടൊറി ബോവേയാണ് മൂന്നാം സ്ഥാനത്ത്. 10.86 സെക്കന്‍ഡിലാണു ടൊറി ഓടിയെത്തിയത്.

2009ലും 2013ലും ഷെല്ലി തന്നെയായിരുന്നു വേഗമേറിയ വനിത താരമായത്. ഏഴുവര്‍ഷം മുമ്പ് നടന്ന ബെയ്ജിംഗ് ഒളിമ്പിക്‌സിലും ഷെല്ലി വേഗറാണിയായി സ്വര്‍ണമണിഞ്ഞിരുന്നു.

Top