വിവാഹമോചിതരോട് മൃദു സമീപനം സ്വീകരിക്കാന്‍ കത്തോലിക്ക സഭ സിനഡ് തീരുമാനം

വത്തിക്കാന്‍ സിറ്റി: വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍ മയമുള്ള സമീപനം സ്വീകരിക്കാന്‍ കത്തോലിക്ക സഭ. എന്നാല്‍ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച നിലപാടില്‍ കാര്‍ക്കശ്യം തുടരും. റേമില്‍ മൂന്നാഴ്ച നീണ്ട സിനഡിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്.

ഇരുപതു ദിവസം നീണ്ട സിനഡ് ഇന്നലെ 270 സിനഡ് പിതാക്കന്മാരും ഒരുമിച്ചു നടത്തിയ പ്രാര്‍ഥനയോടെ സമാപിച്ചു. സഹോദര സഭകളുടെ പതിനാലു പ്രതിനിധികളും പതിനേഴു ദമ്പതികളും പതിനേഴു വ്യക്തികളും പങ്കെടുത്തു. സിനഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ആറു പ്രാവശ്യം അഭിസംബോധന ചെയ്തു.

പൊതുസമ്മേളനത്തില്‍ സിനഡിന്റെ ഇറ്റാലിയന്‍ ഭാഷയിലുള്ള അവസാന പ്രമേയം വായിച്ചു. 248 ഭേദഗതികള്‍ അവസാന പ്രമേയത്തോടു കൂട്ടിച്ചേര്‍ത്തു. ഉച്ചകഴിഞ്ഞ് നടന്ന പതിനെട്ടാമത് പൊതുസമ്മേളനത്തില്‍ 94 ഖണ്ഡികകളുള്ള അവസാന പ്രമേയം വോട്ടിനിട്ട് പാസാക്കി.

Top